ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്നും ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം നല്കി കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെയാണ് ഹൈക്കോടതി പരസ്യപ്പെടുത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസില്‍ ഒക്ടോബർ 28നാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ആയിരുന്നു ജാമ്യം ലഭിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ രണ്ടുദിവസം കൂടി ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് പേര് അവസാന നിമിഷം പിന്മാറിയതോടെ ആണ് ബിനീഷിന്റെ ജയില്‍മോചനം രണ്ടു ദിവസം കൂടി നീണ്ടത്.
Most Read: രാജസ്ഥാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു