പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐയുടെ ആവശ്യം തള്ളി പാലക്കാട് പോക്‌സോ കോടതി. കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കുട്ടികളുടെ വസ്‌ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാൽ പോലീസ് രേഖയിലെ മുഴുവന്‍ സാധനങ്ങളും സിബിഐ കേസിലേക്ക് ഉള്‍പ്പെടുത്താൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
ഡമ്മി പരീക്ഷണത്തിനായാണ് തൊണ്ടിമുതൽ ആവശ്യപ്പെട്ടതെന്നും ഇക്കാര്യം തള്ളിയതോടെ സമാന വസ്‌തുക്കൾ ഉപയോഗിക്കാമെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും സീഡികള്‍ ഉള്‍പ്പെടെയുള്ളവയും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയും തള്ളിയ കോടതി പകരം സര്‍ട്ടിഫൈഡ് കോപ്പി നല്‍കാമെന്ന് അറിയിച്ചു.
Read also: കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്‌ക്ക് അവസരം