തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ സംസ്ഥാനത്ത് നികുതിഭാരം വർധിക്കും. കുടിവെള്ളത്തിനും മരുന്നിനുമടക്കം വില ഉയരും. വാഹന, ഭൂമി രജിസ്ട്രേഷന് നിരക്കും ഉയരും. ഭൂമിയുടെ ന്യായ വിലയും ഇന്നു മുതല്‍ കൂടും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന വരുത്തിയുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷന് ചെലവും ഉയരും.
കൂട്ടിയ വെള്ളക്കരവും ഇന്ന് പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനമാണ് വര്‍ധന. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് നിലവിൽ വരികയാണ്. ഡീസല്‍ വാഹനങ്ങളുടെ വിലയും വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ് നിരക്കുകളും കൂടും. പാരാസെറ്റാമോള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വിലയും വര്‍ധിക്കും.
ഭൂമി സംബന്ധിച്ച തീരുമാനങ്ങള്‍ രണ്ടുതരത്തിലാണ് ജനങ്ങളെ ബാധിക്കുന്നത്. ഭൂനികുതിയിലെ വര്‍ധന എല്ലാവര്ക്കും ബാധകമാണ്. ഒരു ആര് അഥവാ 2.47 സെന്റ് കണക്കാക്കിയാണ് ഭൂനികുതി നിശ്ചയിക്കുന്നത്.
പഞ്ചായത്തില്‍ 8.1 ആര് വരെയും നഗരസഭകളില്‍ 2.43 ആര് വരെയും കോര്‍പറേഷനുകളില്‍ 1.62 ആര് വരെയും ഭൂനികുതി നിലവിലുള്ളതിന്റെ ഇരട്ടിയാകും. ഭൂമിയുടെ ന്യായവിലയിലെ വര്‍ധന 10 ശതമാനമാണ്. ഇതിന് ആനുപാതികമായി രജിസ്ട്രേഷന് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കൂടും.
Read Also: ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഒന്നാമതെത്തി കേരളം