ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നതിനിടെയാണ് കൂടുതൽ പേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായതായി അധികൃതര്‍ അറിയിച്ചത്.
പിടിയിലായവരില്‍ 134 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ളിക്കേഷന്‍ ഇല്ലാതിരുന്നതിന് ഒരാളെ പിടികൂടി്യിട്ടുണ്ട്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന വ്യക്‌തമാക്കുന്നു.
Most Read: ധീരജ് വധക്കേസ് പ്രതിയെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെതിരെ എംഎം മണി