തിരുവനന്തപുരം: ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച നോട്ടീസിൽ ഇന്ന് രാത്രി വിശദീകരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. കയറ്റിവിടാത്ത ഇടത്തേക്ക് എങ്ങനെ കയറിചെല്ലാനാകുമെന്നും കെവി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
22 പേര് പങ്കെടുക്കുന്ന നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെവി തോമസിന് ക്ഷണമില്ല എന്ന് നേരത്തെ റിപ്പോർട് പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിച്ചു കൊണ്ടാണ് നാളെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെവി തോമസ് പറഞ്ഞത്. എഐസിസി അംഗം കൂടിയായ കെവി തോമസിനെതിരെ ഹൈക്കമാന്‍ഡിനൊപ്പം എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയും കൂടിയാണ് നടപടി സ്വീകരിക്കുക.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ സുധാകരന് നല്കിയ പരാതിയിലാണ് ഹൈക്കമാന്‍ഡ് കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് നടപടി. കെവി തോമസ് ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെടുകയായിരുന്നു. കെവി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വറും പ്രതികരിച്ചിരുന്നു.
Most Read: ഈ സർക്കാർ ചരിത്രനേട്ടം കൈവരിച്ചു; തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ








































