വധ ഗൂഢാലോചന കേസ്: അന്വേഷണം ശരിയായ ദിശയിൽ തന്നെ; ക്രൈം ബ്രാഞ്ച് എസ്‌പി

By Desk Reporter, Malabar News
Actress assault case; The hash value of the memory card has changed three times
Ajwa Travels

കൊച്ചി: വധഗൂഢാലോചന കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ക്രൈം ബ്രാഞ്ച് എസ്‌പി പി മോഹനചന്ദ്രന്‍. ആറായിരത്തോളം ശബ്‌ദ രേഖകളാണ് കേസുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത്. അതെല്ലാം പരിശോധിക്കുമ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കിട്ടിയത്. അടുത്ത ആഴ്‌ചയോടെ ചില ഫലങ്ങള്‍ കൂടി കിട്ടാനുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്‌തത ഉണ്ടാകുമെന്നും എസ്‌പി പി മോഹനചന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതി വിധി ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമാണെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി പ്രതികരിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. ഇക്കാര്യങ്ങള്‍ കോടതി അവഗണിച്ചതായാണ് മനസിലാകുന്നത്. ഇനി കേരള പോലീസിന് അന്വേഷണവുമായി സുഗമമായി മുന്നോട്ടുപോകാം. വിധി ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമാണെന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി ഇന്ന് തള്ളുകയായിരുന്നു. കേസ് വ്യാജമാണെന്നും ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് ഗൂഢാലോചന ആകില്ലെന്നും തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച കോടതി എഫ്‌ഐആർ റദ്ദാക്കില്ലെന്നും വ്യക്‌തമാക്കി.

‘റദ്ദാക്കുന്നു’ എന്ന ഒറ്റവാക്കിലായിരുന്നു ഹൈക്കോടതി വിധി. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും പത്‌മസരോവരം എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ഇത്തരത്തിൽ ഗൂഢാലോചന നടന്ന കാര്യം വെളിപ്പെടുത്തിയത്.

Most Read:  കെഎസ്‌ആർടിസി; സമരം തുടർന്ന് സിഐടിയു, ചർച്ചയ്‌ക്ക് ഒരുങ്ങി ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE