ജനീവ: റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്. ചൊവ്വാഴ്‌ച അദ്ദേഹം റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ എത്തും. അവിടെ നിന്ന് വ്യാഴാഴ്‌ച യുക്രൈനിലെ കീവിലെക്ക് തിരിക്കുമെന്നാണ് വിവരം.
ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാർ, വിദേശകാര്യ മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുന്ന ഗുട്ടറസ് യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്‌ഥാപിക്കണമെന്നും ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി വ്യക്‌തിപരമായ കൂടിക്കാഴ്‌ചക്ക് ഗുട്ടറസ് ശ്രമിച്ചിരുന്നു. എന്നാല്‍ യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴാണ് കൂടിക്കാഴ്‌ച സാധ്യമാവുന്നത്.
യുക്രൈനിൽ സമാധാനം കൊണ്ടുവരുന്നതിന് ഗുട്ടറസിന്റെ സന്ദര്‍ശനം സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈന്‍ പ്രതികരിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലെന്‍സ്‌കിയുമായി അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടറസിന്റെ യുന്‍ സന്ദര്‍ശനം. സ്‌ഥിതിഗതികള്‍ രൂക്ഷമായ യുക്രെയിനിലെ മരിയുപോളില്‍ നിന്നും ജനങ്ങളെ പുറത്തെത്തിക്കാന്‍ മാനുഷിക ഇടനാഴി സാധ്യമാക്കാന്‍ യുഎന്‍ ഇടപെടണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിരുന്നു.
Most Read: നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം