റാഞ്ചി: അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സിഇഒ റോണോജോയ് ദത്താണ് കുട്ടിയുടെ കുടുംബത്തോട് മാപ്പുപറഞ്ഞത്. അംഗപരിമിതിയുള്ള കുട്ടിക്ക് വിമാനത്തില്‍ യാത്ര നിഷേധിച്ച സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് ഉയര്‍ന്ന പരാതി. റാഞ്ചി എയർപോർട്ടിലായിരുന്നു സംഭവം. എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയിരുന്നു. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്പനി വിശദീകരിക്കുന്നു.
സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോർട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇന്‍ഡിഗോ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
Most Read: വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്