കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അറസ്റ്റിലായ പിസി ജോർജ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് പിസി ജോർജ് രാത്രി തന്നെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ ഹരജി പരിഗണിക്കാൻ രാത്രി അസൗകര്യം ഉണ്ടെന്ന് പറഞ്ഞ കോടതി, അപേക്ഷ ഇന്ന് രാവിലെ 9ന് പരിഗണിക്കും എന്ന് അറിയിക്കുകയായിരുന്നു.
ജാമ്യ വ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ, തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്റെ ജാമ്യം റദ്ദാക്കിയതെന്നാകും ജോർജിന്റെ പ്രധാന വാദം. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.
Read Also: അഫ്ഗാനിൽ നാലിടത്ത് സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു