കോഴിക്കോട്: എൽജെഡി പാർട്ടി ജെഡിഎസിൽ ലയിക്കാൻ തീരുമാനിച്ചു. കോഴിക്കോട് നടന്ന എൽജെഡി സംസ്‌ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെഡിഎസുമായും ആർജെഡിയുമായും ചർച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും എൽജെഡി പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാർ അറിയിച്ചു.
ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂർത്തിയാവും. ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു . ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും; എംവി ശ്രേയാംസ് കുമാർ വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാന അധ്യക്ഷസ്‌ഥാനം ഒഴിയുന്നതിൽ തർക്കമില്ലെന്നും പാർട്ടി ഒന്നാവുമ്പോൾ ഭാവി കാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് സ്‌ഥാനത്തിന് പിടിമുറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘വർഗീയ ശക്‌തികളുമായി സോഷ്യലിസ്‌റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്‌ചയില്ല. പല സംസ്‌ഥാനങ്ങളിലും സോഷ്യലിസ്‌റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്‌റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. കെപി മോഹനൻ യോഗത്തിന് എത്തിയില്ല. എന്നാൽ ഇക്കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹത്തിന് അനുകൂല നിലപാടാണ്. ഇനി എൽജെഡി ഇല്ല. ജെഡിഎസ് ആയി തുടരും’, ശ്രേയാംസ് കുമാർ വ്യക്‌തമാക്കി.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്