ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്‌ത്വർ പോലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് താലിബ് ഹുസൈനെ പിടികൂടിയത്. 2016 മുതൽ എച്ച്എം സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു. കിഷ്‌ത്വറിൽ നിന്ന് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് താലിബാണെന്ന് പോലീസ് പറഞ്ഞു.
ഗ്രൂപ്പുമായുള്ള വഴക്കിനെ തുടർന്ന് എച്ച്എം വിട്ട താലിബ്, സ്വതന്ത്രനായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഹിസ്ബുൾ വിട്ട ശേഷം മറ്റൊരു ആക്രമണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു താലിബ് എന്ന് ജമ്മു കശ്‌മീർ പോലീസ് വ്യക്‌തമാക്കി.
ഇയാളെ കുറിച്ചു ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പോലീസ് അറിയിച്ചു. കിഷ്‌ത്വർ സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയും, അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി