ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ കരട് വിജ്‌ഞാപന കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് കരട് വിജ്‌ഞാപന കാലാവധി നീട്ടിയത്. അടുത്ത വർഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്‌ഞാപനം ഇറങ്ങുക. ജൂൺ 30ന് കരട് വിജ്‌ഞാപന കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്.
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്‌തൂരി രംഗൻ സമിതി പരിസ്‌ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്‌ഞാപനം പുറത്തിറക്കിയിരുന്നു.
ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ല എന്നാണ് വനംപരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഉമ്മൻ വി ഉമ്മൻ സമിതി ശുപാര്‍ശയുടെ അടിസ്‌ഥാനത്തിൽ വരുത്തിയ മാറ്റങ്ങളിൽ ചിലത് പുനഃപരിശോധിക്കേണ്ടി വരുമെന്നും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു.
Most Read: തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി; വിലക്കയറ്റം രൂക്ഷമാവുന്നു