തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി; വിലക്കയറ്റം രൂക്ഷമാവുന്നു

By Staff Reporter, Malabar News
turkey-lira
Ajwa Travels

ഇസ്‌താംബുൾ: തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 78.6 ശതമാനമാണ് ജൂണ്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ വിലക്കയറ്റത്തിന്റെ തോത്. മെയ് മാസത്തില്‍ ഇത് 73.5 ശതമാനമായിരുന്നു. 1998ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. തുര്‍ക്കി രൂപയായ ലിറയില്‍ ഉണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

1998ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. തുര്‍ക്കി രൂപയായ ലിറയില്‍ ഉണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് പകുതിയോളമാണ് ലിറയുടെ മൂല്യം ഇടിഞ്ഞത്. ഇതിന്റെ ഭാഗമായി ഇന്ധനം, വൈദ്യുതി, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുടെ വിലയാണ് വര്‍ധിക്കുന്നത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ പ്രസിഡണ്ട് റജബ് തയ്യിബ് എര്‍ദോഗന്റെ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നാണ് ഉയരുന്ന വിമര്‍ശനം. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കൊണ്ടുവരും എന്ന വാഗ്‌ദാനം നല്‍കിയായിരുന്നു. അതേസമയം ഈ വര്‍ഷം ഡിസംബര്‍ മാസം മുതല്‍ വിലക്കയറ്റത്തില്‍ ഇടിവ് കണ്ടുതുടങ്ങുമെന്നാണ് തുര്‍ക്കിയുടെ ധനകാര്യ മന്ത്രി പറയുന്നത്.

Read Also: ഖത്തർ ലോകകപ്പ്; ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ന് മുതൽ അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE