ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ ഇത് രണ്ടാം തവണയാണ് ഇ.ഡി. സോണിയയെ ചോദ്യം ചെയ്യുന്നത്. നേരത്തെ ഈമാസം 18ന് സോണിയയെ ഇഡി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലായി എട്ട് മണിക്കൂറോളമാണ് ഇഡി സോണിയയെ ചോദ്യം ചെയ്തത്. ബുധനാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സോണിയയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതല്‍ വിട്ടയയ്ക്കുംവരെ ജില്ലാ- സംസ്ഥാന ആസ്ഥാനങ്ങളില്‍ സത്യാഗ്രഹം നടത്താന്‍ കോണ്‍ഗ്രസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. രാഷ്ട്രപതിഭവന് മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ നടപടി.
രാഹുലിനൊപ്പം ഉണ്ടായിരുന്ന കെസി വേണുഗോപാല്‍ അടക്കമുള്ള എംപിമാരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെ ഇവരെ വാനില്‍ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ