വിഴിഞ്ഞം തുറമുഖം 60 ശതമാനം പൂർത്തിയായി; മന്ത്രി അഹമ്മദ് ദേവർകോവിൽ

സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്നാണ് മന്ത്രി പറയുന്നത്. പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കും ആദ്യ കപ്പൽ എത്തുകയെന്നും മന്ത്രി പറഞ്ഞു.

By Trainee Reporter, Malabar News
Vizhinjam port project
Rep. Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി 60 ശതമാനം പൂർത്തിയായതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം പൂർണ സജ്‌ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയം എടുക്കും. ഏഴ് ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമം ഇല്ലെന്നും മന്ത്രി അറിയിച്ചു.

സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്നാണ് മന്ത്രി പറയുന്നത്. പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കും ആദ്യ കപ്പൽ എത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐടിയുടെ പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വലിയ തോതിൽ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ അടുത്ത വർഷങ്ങളിൽ സ്‌ഥിതി മെച്ചപ്പെട്ട് തീരം സ്‌ഥിരപ്പെടുമെന്നും എൻഐടിയുടെ പഠനത്തിൽ പറയുന്നുണ്ട്. 2022ലെ വാർഷിക പഠന റിപ്പോർട്ടിന്റെ കരടിലാണ് കണ്ടെത്തൽ. എൻഐടിയുടെ പഠനം നടന്നത് 2021 ഒക്‌ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ്.

Most Read: ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; ഷോർട് ലിസ്‌റ്റിൽ ആർആർആർ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE