തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്‌താക്കൾക്ക് മിനിമം 50 മുതൽ 550 വരെ വില കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ പുതുക്കിയ താരിഫ് പുറത്തിറക്കിയത്.
ഫെബ്രുവരി മൂന്നിന് പ്രാബല്യത്തിൽ വന്നുവെന്ന നിലയിലാണ് വാട്ടർ അതോറിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കിയത്. ഗാർഹിക ഉപഭോക്‌താക്കൾക്ക് ഒമ്പത് സ്ളാബുകളാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്‌താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയരുകയും ചെയ്‌തിട്ടുണ്ട്.
1000 ലിറ്റർ വരെ ഉപയോഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. 5000 ലിറ്റർ വരെ ഉപയോഗിക്കുന്ന ആദ്യ സ്ളാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് 22.05 രൂപയായിരുന്നു.
അതേസമയം, ഭിന്നശേഷിക്കാർക്ക് കുടിവെള്ളത്തിന് ചാർജ് കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൗജന്യമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, വെള്ളക്കരം കൂട്ടിയത് സഭയിൽ പ്രഖ്യാപിക്കാത്തതിൽ മന്ത്രിയെ വിമർശിച്ച് സ്‌പീക്കർ റൂളിങ് നൽകി.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി