മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിനെ ഇന്ന് ചോദ്യം ചെയ്യും- വൻ സുരക്ഷ

സിബിഐ നടപടിക്കെതിരെ ഡെൽഹിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്‌മി പാർട്ടിയുടെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. രാജ്ഘട്ടിന് മുന്നിൽ കെജ്‌രിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ധർണ നടത്തും.

By Trainee Reporter, Malabar News
Arvind Kejriwal
Ajwa Travels

ന്യൂഡെല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാജ്ഘട്ടിൽ പുഷ്‌പാർച്ചന നടത്തി കെജ്‌രിവാൾ സിബിഐ ഓഫീസിലേക്ക് പുറപ്പെടും. തുടർന്ന് 11 മണിക്ക് ചോദ്യം ചെയ്യൽ ആരംഭിക്കും. കെജ്‌രിവാളിന്റെ വീടിന് മുന്നിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രിമാരും സഹപ്രവർത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്.

ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് കെജ്‌രിവാൾ പ്രതികരിച്ചു. അതേസമയം, സിബിഐ നടപടിക്കെതിരെ ഡെൽഹിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്‌മി പാർട്ടിയുടെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിനായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാജ്ഘട്ടിന് മുന്നിൽ കെജ്‌രിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ധർണ നടത്തും.

2021–22ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയർന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് ഈ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറ്കടറേറ്റും അന്വേഷിക്കുന്നുണ്ട്.

കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്‌റ്റിലാകുകയും 2023 ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്‌റ്റഡിയുടെ ഭാഗമായി ജയിലിൽ തുടരുകയും നിയമനടപടികൾ നേരിടുകയും ചെയ്യുന്നുണ്ട്. മദ്യനയം റദ്ദാക്കിയെങ്കിലും ഇപ്പോഴും തങ്ങളെ വേട്ടയാടുന്നതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നാണ് ആം ആദ്‌മി പാർടി ആരോപിക്കുന്നത്. അതേസമയം, മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജന്‍സികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.

കോടതിയില്‍ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ചതിനും വ്യാജ തെളിവുകള്‍ ഹാജരാക്കിയതിനും തെളിവുകളുണ്ടെന്നും ഇതിനെതിരെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു. ജയിലില്‍ കഴിയുന്ന ഡെൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. സിസോദിയയെ കുടുക്കാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇഡിയും സിബിഐയും എന്നും കെജ്‌രിവാൾ ആരോപിച്ചു.

Most Read: ’50 ശതമാനം ഇടക്കാല ആശ്വാസം’; നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE