ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ദേവികുളം ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം. ആൺസുഹൃത്തിനൊപ്പം പൂപ്പാറയിലെ തേയില തോട്ടത്തിൽ സംസാരിച്ചിരിക്കവേ പശ്ചിമ ബംഗാൾ സ്വദേശിയായ 16 കാരിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു.
ഇതിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാന്തൻപാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തോട്ടം തൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് 16 കാരിയായ പെണ്‍കുട്ടി.
Most Read| ‘നഷ്ടപ്പെട്ടത് മൂന്ന് സൈനികരെ, ശക്തമായി തിരിച്ചടിക്കും’; ജോ ബൈഡൻ