ഡെൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി; അതിഷി മർലേന ചുമതലയേറ്റു

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി പദവിയിലുണ്ടാകും.

By Trainee Reporter, Malabar News
Atishi Marlena
Atishi Marlena
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി പദവിയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ സീറ്റിന് അടുത്തായി ഓഫീസിൽ സ്‌ഥാപിച്ചു.

കെജ്‌രിവാളിന്റെ അടയാളമായാണ് കസേര സ്‌ഥാപിച്ചതെന്ന് അതിഷി പറഞ്ഞു. ”ഈ കസേര പ്രതിനിധീകരിക്കുന്നത് കെജ്‌രിവാളിനെയാണ്. നാല് മാസത്തിനുശേഷം ഡെൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്”- അതിഷി പറഞ്ഞു.

ഡെൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മുഖ്യമന്ത്രി പദം ഏറ്റെടുത്തുവെങ്കിലും ധനം, വിദ്യാഭ്യാസം ഉൾപ്പടെയുള്ള 13 വകുപ്പുകൾ അതിഷി തന്നെ കൈകാര്യം ചെയ്യും. ഡെൽഹി രാജ്ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ, ഗോപാൽ റായി, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു.

കെജ്‌രിവാൾ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ്‌ ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തിക്കൊണ്ടാണ് മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാർ അഹ്‌ലാവത് പുതുമുഖമാണ്. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറ് പേരേയുള്ളൂ. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിക്കുകയായിരുന്നു.

Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE