പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡ്; മൊഴി നൽകി തന്ത്രി

By Senior Reporter, Malabar News
sabarimala gold plating
Ajwa Travels

തിരുവനന്തപുരം: 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മൊഴി. അനുമതി നൽകുക മാത്രമാണ് താൻ ചെയ്‌തതെന്നും അദ്ദേഹം മൊഴി നൽകി.

ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെയും ഗോവർധനെയും പരിചയമുണ്ട്. ഭക്‌തനെന്ന നിലയിൽ ഗോവർധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും തന്ത്രി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ഗോവർധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്‌ഥിരമായി വരുന്ന വ്യക്‌തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നുമാണ് തന്ത്രിയുടെ മൊഴി.

അതേസമയം, സ്വർണക്കൊള്ളയിൽ അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. താൻ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോർഡിന്റെ തീരുമാനമെന്നും പത്‌മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യഹരജി ചൊവ്വാഴ്‌ച കോടതി പരിഗണിക്കും.

Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE