തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും.
ഉന്നതികൾ, മലയോര- തീരാ മേഖലകൾ തുടങ്ങിയ സ്‌ഥലത്തെത്തി ബോധവൽക്കരണം നടത്താൻ അങ്കണവാടി ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉൾപ്പടെ 11 സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നുകോടി എഴുപത് ലക്ഷം വോട്ടർമാരാണ്.
ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായത് തമിഴ്‌നാട്ടിലാണ്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പടെ അഞ്ചു സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ബിഹാറിന് ശേഷം കേരളം ഉൾപ്പടെ പത്ത് സംസ്‌ഥാനങ്ങളിലെയും രണ്ട് ഭരണ പ്രദേശങ്ങളിലെയും തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































