മകരവിളക്ക്; പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്‌ക്ക്‌ നിയന്ത്രണം

By Senior Reporter, Malabar News
Sabarimala
Ajwa Travels

ശബരിമല: മകരവിളക്കിന് പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്‌ക്ക്‌ നിയന്ത്രണം. 13നും 14നുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി തീർഥാടകർ വരുന്ന വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

എരുമേലിയിൽ 13ന് വൈകീട്ട് ആറുവരെയും അഴുതക്കടവിൽ 14ന് രാവിലെ എട്ടുവരെയും മുക്കുഴിയിൽ രാവിലെ പത്തുവരെയും മാത്രമേ തീർഥാടകരെ കടത്തിവിടൂ. അതിനുശേഷം വനംവകുപ്പ് കാനനപാത അടയ്‌ക്കും.

മകരവിളക്ക് ദിനമായ 14ന് 35,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 13ന് വെർച്വൽ ക്യൂ വഴിയുള്ള 35,000 പേർ ഉൾപ്പടെ 40,000 തീർഥാടകരെയും പ്രവേശിപ്പിക്കും. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്‌ക്കും.

Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE