ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 32,964,868 പേര് രോഗമുക്തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമായി ഉയര്‍ന്നു. യുഎസില്‍ ഇതുവരെ 92 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മരണസംഖ്യ രണ്ടേകാല്‍ ലക്ഷം പിന്നിട്ടു. ഇതുവരെ യുഎസില്‍ കോവിഡ് മൂലം 23,41,11 പേരാണ് മരണപ്പെട്ടത്. രോഗമുക്തി നിരക്കില്‍ യുഎസ് പിറകിലാണ്. ഇതുവരെ 59 ലക്ഷം പേര്‍ക്ക് മാത്രമേ രോഗം ഭേദമായിട്ടുള്ളു.
ഇന്ത്യയാണ് രോഗമുക്തി നിരക്കില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നത്. 92 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി. യുഎസിന് പുറമേ ബ്രസീലിലും സ്ഥിതി രൂക്ഷമാണ്, ഇതുവരെ 54 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്. 159,033 പേര് മരണപ്പെട്ടു.
യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് ബാധ കൂടുന്നുണ്ട്. ഈ ആഴ്ച മാത്രം ഇവിടെ 40 ശതമാനത്തോളം വര്‍ധനയാണ് മരണങ്ങളില്‍ ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ബ്രിട്ടന്, റഷ്യ, സ്പെയിന് എന്നീ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഇറ്റലിയിലും ജര്‍മ്മനിയിലും സമാന സ്ഥിതിയാണുള്ളത്.
Read Also: കശ്മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ