വാഷിങ്ടൺ: ‘അമേരിക്ക നാശത്തിലേക്കാണ് പോകുന്നത്. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്‌ത ഏക കുറ്റം’- ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ കീഴടങ്ങിയ ശേഷം അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപ് പ്രതികരിച്ചു. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ രതിചിത്ര നടിയായ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയ കേസിലാണ് ഡൊണാൾഡ് ട്രംപിനെ അറസ്‌റ്റ് ചെയ്‌ത് ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയത്.
കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. 11.45 ഓടെയാണ് ട്രംപ് കോടതിയിൽ കീഴടങ്ങിയത്. 2016 തിരഞ്ഞെടുപ്പ് കാലത്താണ്, ബന്ധം പുറത്തു പറയാതിരിക്കാൻ നടിക്ക് 1.30 ലക്ഷം ഡോളർ നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നായിരുന്നു ട്രംപ് പണം നൽകിയിരുന്നത്. തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപ് പണം നൽകിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്.
നേരത്തെ, രണ്ടു തവണ ജനപ്രതിനിധ സഭയിൽ ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിട്ടിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. 2018 ഓഗസ്‌റ്റിലാണ് മൻഹട്ടർ കോടതി തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരിൽ ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡണ്ട് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്.
Most Read: ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതിയായി