റിയാദ് : സൗദിയിലെ വിവിധ നഗരങ്ങളിലെ റോഡുകളില്‍ നിശ്‌ചിത ട്രാക്ക് ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിന് ഇന്ന് തുടക്കം. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. വിവിധതരം വാഹനങ്ങള്‍ക്കും, വിവിധ വേഗതകള്‍ക്കും വ്യത്യസ്‌ത ട്രാക്കുകളാണ് റോഡുകളില്‍ നിശ്‌ചയിച്ചിട്ടുള്ളത്. ട്രാക്കുകള്‍ ലംഘിച്ച് വാഹനം ഓടിക്കുന്ന ആളുകളെ കണ്ടെത്താനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ട്രാഫിക് സുരക്ഷയുടെ ഭാഗമായാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. സൗദി സാങ്കേതിക സുരക്ഷാകമ്പനി വികസിപ്പിച്ച ‘തഹകും’ എന്ന സംവിധാനമാണ് നിയമലംഘകരെ കണ്ടെത്താനായി റോഡില്‍ സ്‌ഥാപിച്ചിരിക്കുന്നത്. നിശ്‌ചയിക്കപ്പെട്ടിട്ടുള്ള ട്രാക്കുകളില്‍ നിന്നും മാറ്റി വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് ട്രാക്ക് ലംഘനം ശിക്ഷാർഹമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴയായി ഈടാക്കുന്നത്.
Read also : ഒമാന്‍; 302 പ്രതിദിന കോവിഡ് ബാധിതര്‍, രോഗമുക്‌തര്‍ 303