റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിൽസയിലാണ്.
തിങ്കളാഴ്‌ച 231 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,55,489 ആയി. 16 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആകെ മരണസംഖ്യ 5,877 ആണ്.
445 പേർ കോവിഡ് മുക്‌തരായി. ഇതോടെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,43,816 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമാണ്.
24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് റിയാദിലാണ്. 46 കോവിഡ് കേസുകളാണ് റിയാദിൽ റിപ്പോർട്ട് ചെയ്‌തത്. ജിദ്ദ (18), മക്ക (18), ദമ്മാം (14), യാംബു (13), മദീന (11), ഹാഇൽ (11), നജ്‌റാൻ (10), ഉനൈസ (9), ബുറൈദ (8), മുബറസ് (6), ഖമീസ് മുശൈത് (5), ദഹ്റാൻ (4), തബൂക്ക് (4) എന്നിങ്ങനെയാണ് സൗദിയിലെ പ്രധാന നഗരങ്ങളിൽ പുതുതായി രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം.
Read also: യുഎഇ; 24 മണിക്കൂറിൽ 1,065 കോവിഡ് കേസുകൾ, മരണം 2