ബംഗളൂരു: ശൈത്യകാല നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. കന്നുകാലികളെ അറുക്കുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ബില്ല്. മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള വില്‍പനയും നിരോധന പരിധിയില്‍ വരുന്നതിനാല്‍ നിയമം കേരളത്തേയും സാരമായി ബാധിച്ചേക്കും.
2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്ന സമ്പൂര്‍ണ ഗോവധ നിരോധനം കര്‍ണാടകയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി കഴിഞ്ഞയാഴ്‌ച ട്വീറ്റ് ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി നിയമ വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയെന്നും ബില്‍ ഉടന്‍ അവതരിപ്പിക്കാനുള്ള ഒരുക്കം നടക്കുകയാണെന്നും കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ പറഞ്ഞു.
2010ല്‍ അധികാരത്തിലിരിക്കെ ബിജെപി സര്‍ക്കാര്‍ കർണാടകയിൽ സമ്പൂര്‍ണ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ചിരുന്നു എങ്കിലും അന്നത്തെ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ബില്ലിന് അനുമതി നല്‍കിയിരുന്നില്ല. ശേഷം 2013ല്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്ല് അസാധുവാക്കി ഉത്തരവിട്ടു.
Read also: നിരീശ്വരവാദം മുഖംമൂടി മാത്രം; ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം