വാരണാസി; കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍

By Team Member, Malabar News
Malabarnews_varanasi
Representational image
Ajwa Travels

വാരണാസി : വാരണാസിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മരിച്ചയാളുടെ മകനും ബന്ധുക്കളും ഉന്നയിക്കുന്നത്. വാരണാസിയില്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കോവിഡ് ആശുപത്രിയില്‍ നിന്നാണ് രോഗിയെ കാണാതാകുന്നതും ഒരു ദിവസത്തിന് ശേഷം സമീപമുള്ള അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുന്നതും.

ഒരാഴ്ച മുമ്പ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടു വന്ന ഇയാളെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനു ശേഷം രോഗിയുടെ കിഡ്‌നി മോഷണം ചെയ്ത് മൃതദേഹം അഴുക്കുചാലില്‍ തള്ളിയെന്നാണ് ഇയാളുടെ മകന്റെ ആരോപണം. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ രോഗിയെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതാകുകയായിരുന്നു എന്നാണ് ബി.എച്ച്.യു കോവിഡ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കാണാതായ വിവരം ലഭിച്ച ഉടന്‍ തന്നെ ബന്ധുക്കള്‍ ലങ്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രോഗിക്കായുള്ള തിരച്ചിലിനിടയിലാണ് ഒരു ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലില്‍ നിന്ന് രോഗിയുടെ മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE