വാരാണസി സ്‌ഫോടനക്കേസ്; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

By News Desk, Malabar News
varanasi blast death sentence to waliullah khan
Representational Image
Ajwa Travels

ന്യൂഡെൽഹി: വാരണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. മറ്റൊരു കേസിൽ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ, സ്‌ഫോടക വസ്‌തു നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസുകളിലാണ് ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ജിതേന്ദ്ര കുമാർ സിൻഹയുടെ വിധി.

2006ലായിരുന്നു കേസിനാസ്‌പദമായ സംഭവം. 16 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഒരു കേസിൽ വാലിയുള്ളയെ വെറുതേ വിട്ടു. 2006 മാർച്ച് 7ന് സങ്കട് മോചൻ ക്ഷേത്രത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. 15 മിനിറ്റിന് ശേഷം വാരാണസി കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി. അതേദിവസം, ദശാശ്വമേധ് പോലീസ് സ്‌റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിങ്ങിൽ ഒരു കുക്കർ ബോംബും കണ്ടെത്തി.

വാരാണസിയിലെ അഭിഭാഷകർ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അലഹബാദ് ഹൈക്കോടതി കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിക്കെതിരെയുള്ള മൂന്ന് കേസുകളിലായി 121 സാക്ഷികളെയാണ് ഹാജരാക്കിയത്.

Most Read: കറൻസിയിലെ ഗാന്ധിജിയുടെ ചിത്രം; മാറ്റം വരുത്താൻ ആലോചിക്കുന്നില്ലെന്ന് ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE