വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്ടറൽ കോളജ് യോഗത്തിന്റെ സ്ഥിരീകരണം. 302 ഇലക്ടറൽ വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയത്.
50 അമേരിക്കൻ സ്റ്റേറ്റുകളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഇലക്ടറർമാർ യോഗം ചേർന്നാണ് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും വോട്ടുകൾ രേഖപ്പെടുത്തുക. ഈ വോട്ടുകൾ ജനുവരി 6ന് എണ്ണും. ജനുവരി 20നാണ് പുതിയ അമേരിക്കൻ പ്രസിഡണ്ട് അധികാരമേൽക്കുക.
റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർഥിയും അമേരിക്കൻ പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപ് പരാജയം സമ്മതിക്കാത്ത സാഹചര്യത്തിൽ ഇലക്ടറൽ വോട്ടുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അമേരിക്കൻ സ്റ്റേറ്റുകളിലെ വിജയം അനുസരിച്ച് 232 ഇലക്ടറൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചിരുന്നത്.
Read also: സൗദിയിൽ ഇന്ധന കപ്പലിൽ സ്ഫോടനം; ആളപായമില്ല