ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്‍സിപി നേതാവ് ശരദ് പവാർ. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. ഉടന്‍ ചര്‍ച്ച നടത്തണം. തണുത്ത് വിറക്കുന്ന തണുപ്പിലും കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്.’ പവാർ വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചാണ് ശരത് പവാറുമായി സംസാരിച്ചതെന്നും ഡിസംബര്‍ 30ലെ ചര്‍ച്ച കഴിഞ്ഞ് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യെച്ചൂരി പ്രതികരിച്ചു.
കർഷകരുമായി ഡിസംബര്‍ 29ന് നിശ്ചയിച്ചിരുന്ന ചര്‍ച്ച കേന്ദ്രം പിന്നീട് ഡിസംബര്‍ 30ലേക്ക് മാറ്റി. ചര്‍ച്ചക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കര്‍ഷകര്‍.
Read also: നിയമങ്ങൾ പിൻവലിക്കാതെ പിറകോട്ടില്ല, ചർക്ക് തയാർ; കർഷകർ