സമര ഭൂമിയിൽ കണ്ടെയ്‌നർ ട്രക്ക് വീടാക്കി മാറ്റി പഞ്ചാബിൽ നിന്നുള്ള കർഷകൻ

By Desk Reporter, Malabar News
Container-Truck-Into-Makeshift-Home
Ajwa Travels

ന്യൂഡെൽഹി: സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് തീർത്തും വ്യത്യസ്‌തമായാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ സമരം ചെയ്യുന്നത്. ട്രാക്റ്ററുകളിൽ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്‌തുക്കളുമായി ആണ് അവർ ഡെൽഹി ലക്ഷ്യമാക്കി നീങ്ങിയത്. ഇപ്പോഴിതാ സമര ഭൂമിയിൽ ഒരു കണ്ടെയ്‌നർ ട്രക്ക് വീടാക്കി മാറ്റിയിരിക്കുകയാണ് പഞ്ചാബിൽ നിന്നുള്ള കർഷകൻ. ഒരു വീട്ടിൽ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള വീടാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ കണ്ടെയ്‌നർ ട്രക്ക്.

സിംഗു അതിർത്തിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയ ജലന്ധറിൽ നിന്നുള്ള ഹർ‌പ്രീത് സിംഗ് മാട്ടുവാണ് കണ്ടെയ്‌നർ ട്രക്ക് വീടാക്കി മാറ്റിയത്. സോഫ, ബെഡ്, ടിവി, ടോയ്‌ലറ്റ്, മൊബൈൽ ചാർജിങ് പ്ളഗ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഉള്ള വീടാണ് ഇപ്പോൾ മാട്ടുവിന്റെ കണ്ടെയ്‌നർ ട്രക്ക്.

“ഡിസംബർ 2ന് യുഎസിൽ താമസിക്കുന്ന എന്റെ ജേഷ്‌ഠന്റെ നിർദ്ദേശപ്രകാരം ഞാൻ ഇവിടെയെത്തി. കർഷകരെ സേവിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. എന്റെ എല്ലാ ജോലികളും ഉപേക്ഷിച്ച് ഏഴു ദിവസം സിംഗു അതിർത്തിയിൽ സേവനം ചെയ്‌തു. ആ സമയത്തെല്ലാം എനിക്ക് എന്റെ വീടിന്റെ ഓർമ്മകൾ വന്നു. അങ്ങനെ ഒരു ദിവസം താമസിച്ചിരുന്ന എന്റെ ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ഞാൻ ആലോചിച്ചു, എന്തുകൊണ്ട് ഒരു ട്രക്കിനെ താൽക്കാലിക വീടാക്കി മാറ്റിക്കൂടായെന്ന്, ”- മാട്ടു പറഞ്ഞു. അങ്ങനെയാണ് എന്റെ കണ്ടെയ്‌നർ ട്രക്ക് വീടാക്കി മാറ്റാൻ തീരുമാനിച്ചത്.

തന്റെ താൽക്കാലിക ഭവനം നിർമ്മിക്കാൻ സുഹൃത്തുക്കൾ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഒന്നര ദിവസമെടുത്താണ് ഇത് പൂർത്തിയാക്കിയത്. സിംഗു അതിർത്തിയിൽ സമരം നടക്കുന്ന സ്‌ഥലത്ത് ഒരു ഹോട്ടലും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ ചായ, ലഘുകടികൾ തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്.

Also Read:  മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കൊവാക്‌സിന് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE