തിരൂർ: മലപ്പുറം തിരൂരിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. തിരൂർ പോലീസ് ലൈൻ റോഡിലും വാക്കാട് മലയാള സർവകലാശാല റോഡിലുമാണ് ഞായറാഴ്‌ച രാവിലെ അപകടം ഉണ്ടായത്.
പോലീസ് ലൈനിൽ നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലും പോസ്‌റ്റിലും ഇടിച്ച് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് അമിത വേഗതയിൽ നിയന്ത്രണം വിട്ട് ബൈക്കിലും പോസ്‌റ്റിലും ഇടിച്ച ശേഷം മറിയുകയായിരുന്നു . അപകടത്തിൽ ജീപ്പ് യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വാക്കാട് മലയാള സർവകലാശാലക്ക് സമീപത്തെ തീരദേശ ഹൈവെ റോഡിൽ രാവിലെ 7 മണിക്കാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികൻ ആശാൻപടി സ്വദേശിയെ തിരൂരിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.
Read also: കോവിഡ് വ്യാപനം; നിയമസഭാ സമ്മേളനം 22ന് പിരിയാന്‍ തീരുമാനം