തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന് പറഞ്ഞ സംസ്‌ഥാന സർക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളെ കബളിപ്പിക്കാൻ ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ചെറുവിരൽ അനക്കിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ എത്തിയപ്പോഴാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ലൈഫ് മിഷൻ തട്ടിപ്പിലും ഡോളർകടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവലിൻ കേസിലും സിബിഐയെ എതിർക്കുന്ന ഇടതുപക്ഷത്തിന് സോളാർ കേസ് സിബിഐ അന്വേഷിക്കണം എന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരായ വാദങ്ങൾ രാഷ്ട്രീയപരമാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.
Read also: സോളാർ കേസ് സിബിഐക്ക്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്