പെട്ടിമുടി: ദുരന്ത ബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം മന്ത്രി എംഎം മണി നിർവഹിച്ചു.
രാവിലെ മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽ വകുപ്പു മന്ത്രി ടിപി രാമകൃഷ്ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു. കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ളാന്റേഷൻ കമ്പനിയാണ് വീടുകൾ നിർമിച്ചു നൽകിയത്.
ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്. നവംബർ ഒന്നിന് മന്ത്രി എംഎം മണി തന്നെയായിരുന്നു വീടിനായുള്ള തറക്കല്ലിട്ടത്.
ആഗസ്റ്റ് ഏഴിനുണ്ടായ ഉരുൾ പൊട്ടലിൽ 66 പേരാണ് മരണപ്പെട്ടത്. 4 പേരെ കണ്ടെത്താനായില്ല. 12 പേരാണ് അപകടത്തിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയിരുന്നു.
Also Read: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്