തൃക്കരിപ്പൂർ: പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വലിയപറമ്പ് മാവിലാകടപ്പുറം പന്ത്രണ്ടില്‍ ചൊവ്വാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി ചന്തേര പോലീസ് പറഞ്ഞു.
മൃതദേഹം കണ്ടതായി നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മുണ്ടും കുപ്പായവുമാണ് വേഷം. കുപ്പായത്തിന്റെ കീശയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമൊന്നുമില്ലെന്നും ഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ആളെ തിരിച്ചറിയാന്‍ കഴിയുമെന്നും പോലീസ് പറഞ്ഞു. അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചതാണോ എന്നും സംശയമുണ്ട്. ഇന്‍ക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Malabar News: ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് പിടിയിൽ