ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്‌തമാക്കി. ഇന്നലെ രാത്രി ഒൻപത് മണിയോടെ നാഗംകുളങ്ങര കവലയിൽ വച്ചാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്‌ണൻ കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചക്ക് നടന്ന എസ്‌ഡിപിഐയുടെ വാഹന പ്രചാരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്‌തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്‌ണൻ. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷം: ആലപ്പുഴയിൽ 22കാരൻ കൊല്ലപ്പെട്ടു; ജില്ലയിൽ ഹർത്താൽ