പത്തനംതിട്ട: അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ കോന്നിയില്‍ പോസ്‌റ്ററുകള്‍. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോന്നിയില്‍ റോബിന്‍ പീറ്ററിനെ മൽസരിപ്പിക്കരുത് എന്നാണ് പോസ്‌റ്ററുകളില്‍ പറയുന്നത്. ആറ്റിങ്ങല്‍ എംപിയുടെ ബിനാമിയാണ് റോബിനെന്നും പോസ്‌റ്ററുകളില്‍ കാണാം.
ഇന്ന് രാവിലെയാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോന്നിയില്‍ റോബിന്‍ പീറ്റര്‍ മൽസരിച്ചേക്കുമെന്ന് നേരത്തെ സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയത്.
അടൂര്‍ പ്രകാശിനെതിരെയും നേരത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഔദ്യോഗികമായി സ്‌ഥാനാര്‍ഥി നിര്‍ണയമോ പ്രഖ്യാപനമോ നടക്കുന്നതിനു മുന്‍പേ റോബിന്‍ പീറ്ററാണ് വിജയ സാധ്യതയുള്ള സ്‌ഥാനര്‍ഥി എന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപനം നടത്തിയെന്നായിരുന്നു ആരോപണം.
സ്‌ഥാനര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ഒരാളെ പേരെടുത്ത് പ്രഖ്യാപിക്കുന്നത് ചട്ട ലംഘനമാണെന്നും അടൂര്‍ പ്രകാശിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞിരുന്നു.
അതേസമയം ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ കോന്നിയെ തിരികെ പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ സ്‌ഥാനര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ കോന്നിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി







































