തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
എന്നാൽ നേമത്ത് കെ മുരളീധരന്റെ പേരും കോണ്‍ഗ്രസ് കേന്ദ്രങ്ങളിളെ ചര്‍ച്ചയിൽ ഉയർന്ന്കേൾക്കുന്നുണ്ട്. പിതാവ് കെ കരുണാകരന്‍ ജയിച്ച മണ്ഡലമാണ് നേമം എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അന്നത്തെ നേമമല്ല ഇന്നുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
അന്നത്തെ നേമത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കാട്ടാക്കടയിലും ഒന്ന് കോവളത്തുമായി. എങ്കിലും സമ്മര്‍ദമുണ്ടായാലും മൽസരിക്കാനില്ലെന്ന് മുരളീധരന്‍ വ്യക്‌തമാക്കി.
ജനവിശ്വാസമുള്ള സ്‌ഥാനാർഥികൾക്കേ വിജയിക്കാനാവൂ. രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ ജയിച്ചത് അവര്‍ക്ക് മണ്ഡലത്തിലെ ജനവിശ്വാസം നേടാനായതിനാലാണ്. ഇവര്‍ മാറിയാല്‍ മണ്ഡലം നഷ്‌ടപ്പെടുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു, അതിനൊപ്പം വടകര സീറ്റ് ആര്‍എംപിക്ക് നല്‍കണമെന്ന ആവശ്യവും കെ മുരളീധരന്‍ ഉന്നയിച്ചു.
Read Also: വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും