തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ നടപടി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി ബാലുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി.
നേരത്തെ ഇയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. മോഷണ കുറ്റം അടക്കം ഉൾപ്പെടുത്തിയാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകൾ നന്ദന്‍കോട്ടെ ആക്രിക്കടയുടെ പുറത്തെ ഷെഡില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. കിലോയ്‌ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നും കടയുടമ പറഞ്ഞിരുന്നു.
Read also: വാക്‌സിൻ; 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണം; കേന്ദ്രത്തോട് കേരളം