പാലക്കാട്: മന്ത്രി എകെ ബാലന്റെ ഭാര്യ കെപി ജമീലയുടെ പേര് സിപിഎം സാധ്യതാ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയതിതിനെ തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ തർക്കം. പികെ ശശി, എംബി രാജേഷ്, സികെ ചാത്തുണ്ണി, വികെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ എന്നിവർ നിർദ്ദേശത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി.
എകെ ബാലന്റെ മണ്ഡലമായ തരൂർ, കോങ്ങാട് എന്നിവിടങ്ങളിൽ പികെ ജമീലയെ മൽസരിപ്പിക്കണം എന്നതായിരുന്നു നിർദ്ദേശം. ഇവ രണ്ടും സംവരണ മണ്ഡലങ്ങളാണ്. തിരഞ്ഞെടുപ്പിൽ നാല് തവണ മൽസരിച്ചതിനെ തുടർന്ന് എകെ ബാലൻ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് ഭാര്യയെ മൽസരിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നത്.
കോങ്ങാട് എംഎൽഎ കെവി വിജയദാസ് മരിച്ച സാഹചര്യത്തിൽ ഈ സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. പാർട്ടി പ്രഖാപനം നടത്താതെ ഇക്കാര്യത്തിൽ പ്രതികരിക്കില്ലെന്ന നിലപാടിലാണ് മന്ത്രി എകെ ബാലൻ. പാർട്ടി തീരുമാനം എടുത്താൽ താൻ പറയാമെന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
Also Read: അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി