പാലക്കാട്: അട്ടപ്പാടിയിൽ നിന്നും വീണ്ടും ചാരായം പിടികൂടി. അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായമാണ് പിടികൂടിയത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ വാഷും എക്‌സൈസ് പിടിച്ചെടുത്തു. എന്നാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല.
പുറമേ നിന്നുള്ളവരാണ് ഊരുനിവാസികളെ മുൻനിർത്തി വാറ്റ് കേന്ദ്രം നടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അട്ടപ്പാടിയിലെ പ്രധാന ഉൽസവങ്ങളിലൊന്നായ മല്ലീശ്വര ക്ഷേത്രത്തിൽ നടക്കുന്ന ശിവരാത്രി മഹോൽസവം ലക്ഷ്യമിട്ടാകാം ക്ഷേത്രത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുന്നത് എന്നാണ് എക്‌സൈസിന്റെ വിലയിരുത്തൽ.
കക്കുപ്പടി ഊരിൽ നിന്നും 4368 ലിറ്റർ വാഷ് കഴിഞ്ഞ ആഴ്‌ച അധികൃതർ കണ്ടെത്തി നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് ശക്‌തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പാലക്കാട് അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ എ രമേശ് അറിയിച്ചു.
Malabar News: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി