ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 15ന് ഡെൽഹിയിലെ ഇഡി ഹെഡ്കോർട്ടേഴ്‌സിൽ ഹാജരാകാനാണ് നിർദേശം. എന്നാൽ നോട്ടീസ് മെഹ്ബൂബ മുഫ്‌തി കൈപ്പറ്റിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
‘ഇത് രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായുള്ള കേസാണ്. ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സർക്കാരിനെതിരെ രൂക്ഷമായി വിമർശനങ്ങൾ ഉന്നയിച്ച ഞങ്ങളുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഒളിക്കാൻ ഒന്നുമില്ലാത്തതിനാൽ ഞങ്ങൾ ഭയപ്പെടുന്നില്ല’ മെഹ്ബൂബ മുഫ്‌തിയുടെ മകൾ സന പ്രതികരിച്ചു.
Read Also: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം