ഗുവാഹത്തി: അസമില്‍ അധികാരത്തിൽ എത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്‍വലിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. യുവാക്കള്‍ക്ക് പൊതുമേഖലയില്‍ അഞ്ച് ലക്ഷവും സ്വകാര്യമേഖലയില്‍ 25 ലക്ഷവും തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ഭരണഘടനയും ഉയര്‍ത്തി പിടിക്കുന്നവർ ആയിരിക്കണം അധികാരത്തിൽ എത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം, സംസ്കാരം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹം വിഭജിക്കപ്പെട്ടു. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും മന്മോഹന് പറഞ്ഞു.
നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു. ഇന്ധനവിലയും പാചക വാതക വിലയും വര്‍ധിച്ചു. ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തു പിടിക്കുന്ന സര്‍ക്കാരിനെയാണ് അധികാരത്തിലേറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതം’; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിൽ വി മുരളീധരന്







































