ഡെൽഹി: മറ്റ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്. 2025 ആകുമ്പോഴേക്കും മറ്റ് പേമെന്റ് മാര്‍ഗങ്ങളെ അപേക്ഷിച്ച് വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേമെന്റ് സംവിധാനമാകുമെന്നാണ് എസിഐ വേൾഡ്വൈഡ് റിപ്പോര്‍ട് വ്യക്തമാക്കുന്നത്.
2025 ആകുമ്പോഴേക്കും ഇന്‍സ്റ്റന്റ് പേമെന്റ് 37.1 ശതമാനമാവുമെന്നും ഇലക്ട്രോണിക് പേമെന്റ് 34.6 ശതമാനമായി വളരുമെന്നും പഠനം പറയുന്നു. നേരിട്ടുള്ള പണമിടപാട് 28.3 ശതമാനമാകുമെന്നും ചൂണ്ടിക്കാട്ടുന്ന പഠനം 2024 ല്‍ റിയല്‍ ടൈം പേമെന്റ്സിന്റെ ഷെയര്‍ ഇലക്ട്രോണിക് ട്രാന്‍സാക്ഷന്റെ 50 ശതമാനത്തില്‍ അധികമാവുമെന്നും പറയുന്നു.
അതേസമയം ഡിജിറ്റല്‍ പേമെന്റ് രംഗത്ത് 2020ല്‍ ചൈനയേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യയെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു. ചൈനയേക്കാള്‍ ഇന്ത്യയില്‍ നടന്നത് 25.5 ബില്യണ്‍ റിയല്‍ ടൈം പേമെന്റുകളാണ്. 2020ലെ ആകെ പേമെന്റുകളുടെ 15.6 ശതമാനം ഡിജിറ്റല്‍ പേമെന്റുകളും 22.9 ശതമാനം ഇലക്ട്രോണിക് പേമെന്റുകളും ആയിരുന്നപ്പോൾ നേരിട്ടുള്ള പണമിടപാട് 61.4 ശതമാനം ആയിരുന്നു.
Read Also: സംസ്ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം