കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ പ്രശ്നങ്ങൾ നേരിടാൻ മമത ഭരണത്തിന് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾ ആസൂത്രിതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് പശ്ചിമ ബംഗാളില്‍ ആറാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖര്‍ വിവിധ യോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്തിരുന്നു. അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് രാഹുൽ ഗാന്ധി റാലികൾ റദ്ദാക്കിയിരുന്നു.
Read Also: ഓക്സിജന്‍ വേണ്ടി കാത്തിരിക്കാനാണോ നിങ്ങൾ രോഗികളോട് പറയുന്നത്? കേന്ദ്രത്തിനെതിരെ കോടതി