മുംബൈ: നാസിക്കിലെ കോവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതു മൂലം ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവത്തിൽ മഹാരാഷ്‌ട്ര ഹൈക്കോടതി വിശദീകരണം തേടി. എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് വിശദീകരിച്ച് മെയ് 4നകം റിപ്പോർട് സമർപ്പിക്കാനാണ് മഹാരാഷ്‌ട്ര സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.
നാസിക്കിലെ സക്കീർ ഹുസൈൻ ആശുപത്രിയിൽ ടാങ്കിൽ വാതകം നിറക്കവേയാണ് ചോർച്ചയുണ്ടായി ഓക്‌സിജൻ വിതരണം ഒന്നര മണിക്കൂറോളം നിലച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തരവാദിത്തപ്പെട്ടവരുടെ അശ്രദ്ധയും അലംഭാവവും മൂലമാണ് അപകടം നടന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ 7 അംഗ സമിതിയെ ചുമതലപ്പെടുത്തി.
Read also: ‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന