നാസിക്കിൽ ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവം; റിപ്പോർട് തേടി

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: നാസിക്കിലെ കോവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതു മൂലം ശ്വാസം കിട്ടാതെ 24 പേർ മരിച്ച സംഭവത്തിൽ മഹാരാഷ്‌ട്ര ഹൈക്കോടതി വിശദീകരണം തേടി. എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് വിശദീകരിച്ച് മെയ് 4നകം റിപ്പോർട് സമർപ്പിക്കാനാണ് മഹാരാഷ്‌ട്ര സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.

നാസിക്കിലെ സക്കീർ ഹുസൈൻ ആശുപത്രിയിൽ ടാങ്കിൽ വാതകം നിറക്കവേയാണ് ചോർച്ചയുണ്ടായി ഓക്‌സിജൻ വിതരണം ഒന്നര മണിക്കൂറോളം നിലച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തരവാദിത്തപ്പെട്ടവരുടെ അശ്രദ്ധയും അലംഭാവവും മൂലമാണ് അപകടം നടന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ 7 അംഗ സമിതിയെ ചുമതലപ്പെടുത്തി.

Read also: ‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE