സ്‌ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക കിയോസ്‌ക് സംവിധാനം വരുന്നു

By Desk Reporter, Malabar News
Representational Image
Ajwa Travels

കൊച്ചി: കോവിഡ് സാഹചര്യത്തിൽ സ്‌ത്രീകൾക്ക് മാത്രമായി അടിയന്തര ഘട്ടങ്ങളിൽ പരാതി നല്‍കാന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ആദ്യഘട്ടത്തില്‍ കൊച്ചി ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കിയോസ്‌ക് സ്‌ഥാപിക്കുന്നതിന്റെ ചുമതല. സ്‌ത്രീകൾക്ക് നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാന്‍ കിയോസ്‌ക് സംവിധാനം വഴി സാധിക്കും.

സ്‌പെഷ്യൽ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്‌ഥനുമായി വീഡിയോ കോള്‍ സംവിധാനത്തിലൂടെ സംസാരിച്ച് പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഓണ്‍ലൈനായി കേട്ടശേഷം പരാതി സ്വീകരിക്കുകയും പരാതിക്കാര്‍ക്ക് ഉദ്യോഗസ്‌ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിൽ അതത് പോലീസ് സ്‌റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. അന്വേഷണ പുരോഗതിയും മറ്റും ഫോണ്‍ മുഖാന്തിരം പരാതിക്കാരെ യഥാസമയം അറിയിക്കുകയും ചെയ്യും.

തുടക്കത്തില്‍ കൊച്ചിയില്‍ നടപ്പിലാക്കുന്ന ഈ സംവിധാനം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് തീരുമാനം.

Also Read:  ‘ഓക്‌സിജന്റെയും മരുന്നുകളുടെയും എല്ലാ നികുതികളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE