അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞ് തീർക്കട്ടെ; ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി വിജയരാഘവൻ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സ്‌ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ധാരണയിലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞുതീർക്കട്ടെയെന്നും തങ്ങളെ കക്ഷി ചേർക്കേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ചെങ്ങന്നൂർ, ആറൻമുള, കോന്നി മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുണ്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷനെ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് എൽഡിഎഫ് കോന്നിയിൽ ജയിച്ചത്. മൂന്നിടത്തും ബിജെപി സ്‌ഥാനാർഥികളെക്കൂടി തോൽപ്പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ അവിടെ ഇത്തരമൊരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും വിജയരാഘവൻ ചോദിച്ചു.

ബിജെപിക്ക് എതിരായി ഏറ്റവും ശക്‌തമായി നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം. അവർക്ക് നിലവിലുള്ള ഒരു സ്‌ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എതിർക്കപ്പെടേണ്ട രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി. അവർക്ക് എതിരായി ചാഞ്ചാട്ടമില്ലാത്ത നിലപാട് സ്വീകരിക്കും. അവരോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് കോൺഗ്രസാണെന്നും എ വിജയരാഘവൻ പറഞ്ഞു.

Read also: യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE